കായംകുളം കൊച്ചുണ്ണിയെക്കുറിച്ച് ലഭ്യമായ വിവരങ്ങളും സംഭ വകഥകളും ഐതിഹ്യങ്ങളും സമാഹരിച്ച് സമ്പൂർണ്ണമാക്കിയ സമഗ്രജീവചരിത്രം. അക്രമിയും പിടിച്ചുപറിക്കാരനുമായിരുന്നെങ്കിലും മനസ്സാക്ഷിയു ള്ള ഒരു മനുഷ്യസ്നേഹിയായിരുന്നു കായംകുളം കൊച്ചുണ്ണി അശരണരെയോ പാവപ്പെട്ടവരെയോ കൊച്ചുണ്ണി ദ്രോഹിച്ചിരു ന്നില്ല. ഉള്ളവനിൽനിന്നു പിടിച്ചുപറിച്ച് ഇല്ലാത്തവനു കൊടുത്തും സ്വന്തം കാര്യം നടത്തിയും ജീവിച്ചുപോന്ന കൊച്ചുണ്ണി വിശ്വസ്ത ന്നു കരുതിയവരുടെ ചതിപ്രയോഗത്താലാണ് ഒരു കൊലപാത കിയായിത്തീർന്നത്. സുഹൃത്തുക്കളായി ഒപ്പം കൂടിയിരുന്ന സഹാ തികളുടെ കൊള്ളരുതായ്മകളും അക്രമങ്ങളും കൊച്ചുണ്ണിക്കും പേരുദോഷമുണ്ടാക്കിയെന്നതാണ് യാഥാർത്ഥ്യം. വലിയൊരു വിഭാഗം ജനങ്ങളുടെയുള്ളിൽ ഒരു വീരനായകന്റെ പ്രതിരൂപമായി കൊച്ചുണ്ണി നിറഞ്ഞുനിന്നിരുന്നു. നെഞ്ചുവിരിച്ച് മീശ പിരിച്ച് ഏതു കൊലകൊമ്പനെയും വിറപ്പിച്ച കായംകുളം കൊച്ചുണ്ണി തെക്കൻ കേരളചരിത്രത്തിൽ ഒരുല കഥാപാത്ര മായി തിളങ്ങിനിൽക്കുന്നു.