സംസ്കൃതത്തിൽ രചിച്ച ഒരു സ്തോത്രകൃതിയെ മലയാളികൾ നെഞ്ചോടുചേർത്തുവച്ചിട്ടുണ്ടെങ്കിൽ അത് ശ്രീമന്നാരായണിയത്തെയല്ലാതെ മറ്റൊന്നിനെയല്ല. പ്രത്യേകിച്ചും കേശാദിപാദവർണനയുള്ള നാരായണീയത്തിലെ നൂറാം ദശകത്തെ സംസ്കൃതഭാഷയുടെ മുഴുവൻ ഓജസ്സും കാന്തിയും കരുത്തും ആവാഹിച്ചുകൊണ്ടാണ് മേൽപ്പത്തൂർ നാരായണഭട്ടതിരി നൂറാംദശകം പൂർത്തിയാക്കിയത്. അത്തരമൊരു പ്രൗഢഗംഭീരമായ സാകാവ്യത്തിന് ഉതകുന്നവിധത്തിലാണ് ഡോ പി വി വിശ്വനാഥൻ നമ്പൂതിരി നാരായണീയത്തിന് മുരളീരവവ്യാഖ്യാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സമാശ്ലേഷിതമായ ഒരു സംസ്കാരാർജവത്തിൻ്റെ സമുചിതമായ ഗോപുരമായി നാരായണീയത്തിൻ്റെ ഈ വ്യാഖ്യാനം കാലാതീതമായി നിലകൊള്ളുമെന്നുള്ളത് നിസ്തർക്കമത്രേ.