പാപ്തിക്കുട്ടി ചോദിക്കുന്നു. “ഒരു ഇല്ലത്ത് ജനിച്ചതാണോ എന്റെ കുറ്റ ഒരു അന്തർജ്ജനമായി പിറന്നത് എന്റെ കുറ്റമാണോ? എല്ലാം ഞാൻ പറയാം. എനിക്കിപ്പോൾ മടി തീർന്നു. ഞാനിന്ന് കുലസ്ത്രീയല്ല. സ്ത്രീ തന്നെയില്ല. നിങ്ങളുടെ ഭാഷയിൽ 'സാധനം' പത്ത് വയസ്സു മുതൽ പീഡിപ്പിക്കപ്പെട്ട കഥാനായിക സത്യം വിളിച്ചു പറയുമ്പോൾ ഒരു ലോകം മുഴുവൻ ഇടിവെട്ടേറ്റതുപോലെ സ്തംഭിക്കുന്നു. ഗുരു, പിതാവ്, സഹോദരൻ, അമ്മാവൻ എന്നിങ്ങനെ വലിയ ഒരു നിരയാണ് പാപ്തിക്കുട്ടിയോടൊപ്പം ഭ്രഷ്ട് കല്പിക്കപ്പെടുന്നത്. കാലാന്തരത്തിലും ദീപ്തി നശിക്കാത്ത ഒരനശ്വര കൃതി മൗനഭാഷണങ്ങളുടെ മഹാവിസ്ഫോടനങ്ങൾ