ഭീതിയുടെയും ഉത്കണ്ഠയുടെയും സമാനതകളില്ലാത്ത വായന യാണ് ഡ്രാക്കുള എന്ന രക്തരക്ഷസ്സിന്റെ കഥ. ഭാവനയ്ക്കപ്പുറം അവിശ്വസനീയമായ ഒരു മരണാനന്തര ലോകത്തിലേക്ക് വായന ക്കാരനെ ആവേശിച്ചുകൊണ്ടുപോവുകയാണ് ബോംസ്റ്റോക്കർ. ഒരു കാലത്ത് ലണ്ടൻ നഗരത്തെത്തന്നെ ഈ നോവൽ ഭീതിയുടെ കയങ്ങളിലേക്കാഴ്ത്തി. സന്ധ്യ കഴിഞ്ഞതോടെ തെരുവുകൾ ശൂന്യമായി. ജനങ്ങൾ അടഞ്ഞ വാതിലുകളിലേക്ക് ഉൾവലിഞ്ഞു. അസാമാന്യമായ ശില്പഭദ്രതയും രചനാതന്ത്രവും സാഹിത്യ ഭംഗിയും ഈ നോവലിന്റെ കരുത്തായി. കൃതിയുടെ എല്ല ഭാവ പൂർണതയും ഉൾക്കൊണ്ടാണ് കെ.വി.രാമകൃഷ്ണൻ എന്ന പ്രശസ്ത കവി ഈ കൃതി മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തിട്ടുള്ളത്. വിവ: കെ.വി.രാമകൃഷ്ണൻ