നൂറ്റിയമ്പതു വർഷങ്ങൾക്കുമുമ്പ് ജീവിച്ചിരുന്ന ഡ്രാക്കുള പ്രഭുവിനെക്കുറിച്ചു ഇപ്പോൾ എന്തിന് ഓർമ്മിക്കുന്നു. അയാൾ മരിച്ചു അടക്കം ചെയ്യപ്പെട്ടു കഴിഞ്ഞതാണ്. എന്നാൽ ട്രാൻസിൽവാനിയായിലെ ഗ്രാമീണരുടെ ഇടയിൽ അവൻ മരിച്ചതായി വിശ്വസിക്കുന്നവരില്ല. അവൻ ഇപ്പോഴുമുണ്ടെന്നും, രാത്രിയുടെ ചില യാമങ്ങളിൽ അവൻ ഉണരുമെന്നും, താഴ്വരയിലെത്തി സുന്ദരികളായ യുവതികളെ തട്ടിക്കൊണ്ട് പോകാറുണ്ടെന്നും അവർ വിശ്വസിക്കുന്നു.