പിതാവായ സമ്രാട്ട് ഷാജഹാനോടൊന്നിച്ച് പതിനെട്ടു വർഷം ആഗ്രാകോട്ടയിൽ ബന്ധനസ്ഥയായി കഴിച്ചുകൂട്ടേണ്ടി വന്ന, രാജകുമാരി ജഹനാര പേർഷ്യൻ ഭാഷയിൽ രചിച്ച ആത്മകഥയുടെ സ്വതന്ത്ര വിവർത്തനം. ഇതിന്റെ കയ്യെഴുത്തുപ്രതി ആഗ്രാകോട്ടയിൽ നിന്ന് കണ്ടുകിട്ടിയതാണ്. ദ്രവിച്ചും കുത്തഴിഞ്ഞും കിടന്നിരുന്ന ഈ താളുകൾ ക്രമാനുസൃതം ഒന്നിച്ചുചേർത്ത് ഫ്രഞ്ച് വനിതയായ ആൻഡിയാ ബുട്ടെൻസനാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. സഹോദരന്മാരുടെ വധം, പിതാവിന്റെ കാരാഗൃഹവാസം, മുഗൾഭരണത്തിന്റെ വിനാശം എന്നിവയ്ക്കെല്ലാം ദൃക്സാക്ഷിയായിരുന്നു നിസ്സഹായയായ ജഹനാര.