ഒരു ഗ്രാമീണജീവിതത്തിൻ്റെ ഉൾത്തുടിപ്പാർന്ന നോവൽ. അപ്പുപ്പൻപ്ലാവിൻ്റെയും മുത്തശ്ശിമാരുടെയും നാട്ടുനന്മയും കഥ, കല്യാണിയുടെയും മാധവൻ്റെയും പ്രണയജീവിതം. അവരുടെ മക്കളുടെയും പേരമക്കളുടെയും സ്വപ്‌നങ്ങൾ.. കഠിനാദ്ധ്വാനത്തിൻ്റെ നാൾവഴികൾ താണ്ടി ഉയരങ്ങൾ കീട തങ്ങളുടെ തലമുറയെ പുതുപാഠം പഠിപ്പിച്ചവർ. പ്രണയത്തിന്റെയും സഹോദര്യത്തിൻ്റെയും കൂട്ടായ്‌മയുടെ അദ്ധ്വാന മഹത്വത്തിൻ്റെയും കഥ പറയുന്ന ഈ രചന കാലത്തിൻ്റെ നൈർമ്മല്യത്തെ തോറ്റിയുണർത്തുന്നു. മാധവൻ്റെയും കല്യാണിയുടെയും അവരുടെ കുടുംബത്തിൻ്റെയും ചരിത്രത്തിൽ നിന്നു തുടങ്ങിയ നോ കേരളത്തിൻ്റെ രണ്ടു കാലത്തെ അടയാളപ്പെടുത്തുന്നു. ഭാഷയുടെ തെളിമയും ബന്ധങ്ങളുടെ ഇഴയടുപ്പവും സൂക്ഷ്‌മമായി പകർത്തുന്നതിൽ എഴുത്തകാരിയുടെ രചനാവൈഭവം പ്രകടമാണ്. തോൽപ്പിക്കാനാവാത്ത ഇച്ഛാശക്തിയുടെ വക്താക്കളായ കല്യാണിമാധവ ജീവിതം. സഫലമായിരുന്നു എന്ന് കാനഡയിലിരുന്ന് കൊച്ചുമകളും ഓർമ്മകളിലൂടെ അനാവരണം ചെയ്യുന്ന രചന. എന്നാൽ കല്യാണിക്ക് അന്ത്യത്തിൽ മക്കൾ കൊടുത്ത വിധിയെന്ത് ദുഃഖം വായനക്കാരൻ്റേതുമായി മാറ്റുന്ന മനോഹരമായ എ ആകാംക്ഷയോടെ വായിച്ചു പോകാവുന്ന മികവുറ്റ നോവന