നൂറ്റാണ്ടുകളായി ബൊറോഡിനൊവിലെയും ഗോർക്കിയിലെയും ഷെവാർഡിനൊവിലെയും ജനങ്ങൾ കൃഷി ചെയ്തും കന്നുകാലി കളെ മേച്ചും നടന്നിരുന്ന വയലുകളിലും പുൽമേടുകളിലും പതി നായിരക്കണക്കിന് മനുഷ്യർ പല വേഷത്തിൽ മരിച്ചു കിടക്കുക യാണ്. ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടി. മഴത്തുള്ളികൾ വീഴാൻ തുടങ്ങി. ഭക്ഷണവും വിശ്രമവുമില്ലാതെ തളർന്ന അയാൾ യുദ്ധം തുടരുന്നതിന്റെ വ്യർത്ഥതയെക്കുറിച്ച് ചിന്തിച്ചു. “എന്തിനു വേണ്ടി, ആർക്കുവേണ്ടി ഞാൻ ചാകണം....