ബെർലിനിൽ ജനിച്ച, ഭൂതയായി ജനിച്ചതിന്റെ പേരിൽ രണ്ടാം ലോകമഹായുദ്ധത്തിൽ പീഡനങ്ങൾ ഏറ്റുവാങ്ങിയ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ, തൊണ്ണൂറ്റി രണ്ടു വയസ്സുള്ള, വംശവിവേചനമില്ലാത്ത കൊറോണാക്കാലം താണ്ടുന്ന മിറിയത്തിന്റെ ജീവിതമാണ് ഈ നോവൽ. ഇപ്പോഴും ആവർത്തിക്കപ്പെടുന്ന കലാപങ്ങളുടെയും യുദ്ധങ്ങളുടെയും തീവ്രത, എത്രതന്നെ പറഞ്ഞാലും അത് ആവർത്തന വിരസതയുള്ള ചരിത്രം മാത്രമാവുന്നു. മനുഷ്യന്റെ മനസ്സിൽ ഇതിന്റെ ഭീകരത ആഴത്തിൽ വേരോടണമെങ്കിൽ, അതൊരാളുടെ അനുഭവത്തിൽ നിന്നുള്ള ജീവിതകഥയാകണം. അതാണ് ഈ നോവലിന്റെ പ്രാധാന്യവും. യുദ്ധത്തിന്റെ ഭീകരത അനാവരണം ചെയ്യുന്ന നോവൽ,