ഇത് ഓഷോയുടെ ബാല്യകാലത്തെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളാണ്. പക്ഷെ ഒരു സാധാരണ അർത്ഥത്തിലുള്ള ആത്മകഥയുമല്ല. വെറുതെയ ങ്ങിനെ ഉയരം വെക്കുകയല്ല ഓഷോ ചെയ്തത്. അതിലുമപ്പുറം ഉന്നതങ്ങളി ലേക്ക് വളരുകയായിരുന്നു അദ്ദേഹം. ബാല്യത്തെക്കുറിച്ച് വിവരിക്കു മ്പോൾ, തന്റെ വ്യക്തിപരമായ ഒരു ചരിത്രപാഠം നല്കുകയല്ല ചെയ്യുന്നതും. ഒരു മുഖമൂടിയുമില്ല. ഒരു മുഖപടവുമില്ല. തന്റെ ചെയ്തികളെപ്പറ്റി ഒരു വമ്പ് പറച്ചിലുമില്ല. ഒരു പശ്ചാത്താപവുമില്ല. ഒന്നിനുശേഷം മറ്റൊന്നായി കാലാ നുക്രമണികയിലല്ല ഈ പുസ്തകത്തിലെ കഥകൾ. ശുദ്ധവും നൈസർഗ്ഗിക വുമായ ബോധത്തിൽനിന്നുള്ള ഒരു ഒഴുക്ക് പോലെയാണത്. സമയപരിമിതി കളില്ലാത്ത സമുദ്രത്തിൽനിന്ന് നേരിട്ട് സമയത്തിന്റെ ചട്ടക്കൂട്ടിലേക്ക് ഒരു മാസ്റ്ററുടെയും ജീവിതത്തെ ഒതുക്കിയെടുക്കാൻ നമുക്കാവില്ല.