അട്ടപ്പാടിയിലെ ആദിവാസികളുടെ ലോകത്തേക്കു യാത്രചെയ്ത അനുഭവമാണ് ഈ നോവലിൽ നിന്നു ലഭിക്കുന്നത്. കുലാചാരമര്യാദ കളെ ചോദ്യംചെയ്തുകൊണ്ട് വിദ്യാഭ്യാസം നടത്തുകയും വഴിമാറി നടക്കുകയും ചെയ്ത പൊന്നി മറ്റൊരു വർഗ്ഗത്തിൽപ്പെട്ട മാരനെ പ്രണയിക്കുന്നു. പൊന്നിക്കുവേണ്ടി മരിക്കു ന്നതുപോലും ദിവ്യമെന്നു കരുതുന്ന മുഡുഗ യുവാവായ ചെല്ലൻ പൊന്നിയോട് പ്രണയാ ഭ്യർത്ഥന നടത്തുന്നുവെങ്കിലും പൊന്നി അത് നിരസിക്കുന്നു. സങ്കീർണ്ണമായ ഒരു പ്രേമകഥ നേർത്ത ചായത്തിലൂടെ വരഞ്ഞ് അവിസ്മരണീ യമായ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയാണ് മല യാറ്റൂർ ഈ നോവലിൽ.