നദി കടന്നെത്തിയ പരദേശിയായ കാലമുപ്പൻ ചാവുകരയുടെ കടിഞ്ഞാൺ കൈയിലേന്തി. ചാവുകരയിലെ മനുഷ്യരുടെയും തിരക്കുകളു ടെയും സസ്യലതാദികളുടെയും വിധി അതോടെ ദൈവത്തിന്റെ കൈയിലായി. കാലമൂപ്പന്റെ അനുവാദം കൂടാതെ ചാവുകരയിൽ ഒരു പൂവു പോലും വിരിഞ്ഞില്ല. തന്റെ ആഗമനത്തെ അറി യിക്കുവാനെന്നവണ്ണം അതിഭീകരമായ ഒരു വരൾച്ച സൃഷ്ടിച്ച് ചാവുകരക്കാരെ ദൈവംപരിഭ്രാന്തരാക്കി...കാലപ്പനിൽനിന്നും ചാവുകരക്കാരെ രക്ഷി ക്കാൻവേണ്ടിയാണ് വിഷവൃക്ഷങ്ങൾ കാവൽ ക്കാരായ ഇരുൾമലയുടെ ഉച്ചിയിലേക്ക് ഒരു ദിവസം അനന്തൻ കടന്നുചെന്നത്. മനുഷ്യാവബോധത്തെ ഗാഢമായി സ്പർശി ക്കുന്ന ഉജ്ജ്വലമായ ആഖ്യായിക.