കഥ തുടങ്ങുമ്പോൾ അശോകന്റെ കഥാപാത്രം ബാഹ്യലോകത്തിലെ തിളച്ചുമറിയലുകളിൽ തികച്ചും വിമുഖനാണ് ജനലിലൂടെ വന്നുവീഴുന്ന പത്രത്തിലെ കൊലപാതകവാർത്ത അയാളെ നടുക്കുന്നില്ല. തെരുവിലെ കൂട്ടക്കൊലയിൽ അയാൾക്ക് ഒട്ടും ഉത്ക്കണ്ഠയില്ല. കാരണവരുടെ ആസന്നമായ മരണംപോലും ഒരു തീരാശല്യം മാത്രം പുഴയിലോ, യൂണിയനാഫീസിന്റെ ഗോവണിക്കരികിലോ കാണപ്പെടുന്ന ശവം ഒട്ടും ഗൗരവപ്പെട്ട പ്രശ്നമാവുന്നില്ല. ജീവിതത്തിന്റെ നട്ടുച്ചകളിൽ പ്രണയത്തിന്റെ ശീതളിമ കത്തിപ്പോവുന്നതറിയുന്നില്ല. ഇത്തരം കഥാപാത്രങ്ങൾ സംഭവപരമ്പരകളിലൂടെ നമ്മെ മറികടക്കുന്നു എന്നു നാമറിയും ഇപ്രകാരം നമുക്ക് നമ്മെത്തന്നെ മറികടക്കാൻ ഈ കഥകൾ സഹായിക്കുന്നു. രാവുണ്ണി