BLOG
വായനയ്ക്കു ചേര്‍ന്നകാലം
വായനയ്ക്കു ചേര്‍ന്നകാലം

ലോകമാകെ ഭീതിയിലാണ്ട ഇക്കാലത്തെ എപ്രകാരം ചെലവഴിയ്ക്കാം എന്നു ചിന്തിച്ചാല്‍ ആയതിനു മറുപടി വായനയിലൂടെ എന്നാണ്. കൊറോണ ഭീതി പടർത്തുന്ന ഈ കാലത്ത് ശുദ്ധ അലസന്മാരായി വീടുകളിൽ അടച്ചുകൂനിയിരിയ്ക്കുന്നതല്ലാതെ ക്രിയാത്മകായ പ്രവൃത്തികളിലൂടെ നേരമ്പോക്കും വിജ്ഞാനസമ്പാനവുമൊപ്പമാകാം. കുട്ടികളുടെ വിദ്യാലയങ്ങളൊക്കെ അടച്ചിരിയ്ക്കയാകയാൽ അവർക്ക് പഞ്ചതന്ത്രം , ഹാരിപോട്ടർ തുടങ്ങി അനേകം ബാലസാഹിത്യകൃതികൾ സമ്മാനിയ്ക്കാവുന്നതാണ്. സുമംഗലയുടേയും മറ്റും കോട്ടം തട്ടാത്ത നറുംകഥകൾ എന്നെന്നും അവർക്ക് ആസ്വാദ്യകരമായിരിയ്ക്കും. അവരിൽ വായനാശീലം വളർത്താൻ ഇതു നല്ലൊരു അവസരമാകുന്നു. ആദ്ധ്യത്മികഗ്രന്ഥങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് അതും നല്ലൊരു മാർഗ്ഗമാണ്. സഞ്ജയൻ, വി കെ എൻ, ബഷീർ തുടങ്ങി ശുദ്ധഹാസ്യത്തിൻ്റെ കൊടുമുടികൾ മറ്റൊരു രസാനുഭൂതി നൽകുന്നു. ചരിത്രപുസ്തകങ്ങൾ നോവലുകൾ എന്നിവ പഴയ ഓർമ്മകളുടെ ഗ്രന്ഥത്താളുകൾ മറിച്ചു നോക്കാൻ സഹായകമാണ്. ഇത്തരം പുസ്തകങ്ങളുടെ വലിയ സങ്കേതങ്ങൾ ബുക്സ്ഡീൽ ഒരുക്കിയിട്ടുണ്ട്. പുത്തൻ ലോകത്തിൻ്റെ സ്പന്ദനങ്ങളിൽ ആകൃഷ്ടരായവർക്ക് നവസാഹിത്യകാരുടെ കൃതികളും സുലഭമായുണ്ട്.

The Invasion That Never Was
The Invasion That Never Was

The Invasion That Never Was by Michel Danino; is an incredible creation. Many of its readers says this is shocking that the history of Aryan Invasion 'myth' they swallowed yet was different and this book makes sense. They feel the book fascinating and very accessible even for children. Some of the readers suggests the book for children in schools. One of the readers' opinion is as follows: History was never my favored course. It reflected on my answer sheets well enough. So even though I remember learning about Aryan Invasion I don't even have a vague idea of what was taught. Lucky me I guess. Who would want to learn something that was a cooked up story? A point I can use when next time my dad says his usual 'Had you spend more time learning history in classes.. ' dialogue. Because I loathed history (the subject) I couldn't care less when Danino came to our college to have a talk about the same subject in this book. I didn't even try to listen to what he was saying. But now that it's been years since I last had any thing to do with history, I could spend some of my precious attention on this subject. This book makes Indians proud and shameful in the same pages. It shows how ignorant we were towards our own historical facts and how head-over-heels we were towards the westerners and their gospel truths. I feel ashamed to say that we continue being mesmerised by what's going on in the western world while we turn blind to what our country has got to offer. So, in that sense, this book is an eye opener for all Indians. Most of the readers have an opinion that , The British rulers wanted to change the total history and divide Indian as Dravidians and Aryans. Thus the invasion myth appears. And this book rectifies those mistaken lessons people have listened earlier , they say.

വൈദേഹിയുടെ ചെറുകഥകൾ
വൈദേഹിയുടെ ചെറുകഥകൾ

കന്നഡ സാഹിത്യകാരി വൈദേഹി വ്യത്യസ്തവും ലളിതവുമായ തന്റെ രചനാശൈലിയിലൂടെ ആസ്വാദകരെ ആകർഷിച്ചു തുടങ്ങിയിട്ട് നാളേറെയായി. അവരുടെ യാഥാർത്ഥ്യത്തോട് ഏറ്റവും ചേർന്നു കിടക്കുന്ന കഥകൾ ഇംഗ്ലീഷ് തുടങ്ങിയ മറ്റു ഭാഷകളിലേയ്ക്ക് ധാരാളമായി തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളഭാഷയിലേയ്ക്ക് വൈദേഹിയുടെ കഥകൾ അധികവും തർജ്ജമ ചെയ്യപ്പെട്ടിട്ടില്ല. അതിനാൽ തന്നെ വൈദേഹിയുടെ കാഴ്ചപ്പാടുകൾ മലയാളികൾക്ക് അപരിചിതവുമാണെന്നു വേണം അനുമാനിയ്ക്കാൻ. യാഥാസ്ഥിതികകുടുംബങ്ങളിൽ ജനിച്ചു വളരുന്ന പെൺകുട്ടികളുടെ കഥകൾ വൈദേഹിയ്ക്ക് കേട്ടുകേൾവിയല്ല സ്വന്തം അനുഭവം തന്നെയാണ്. ആ നിലയ്ക്ക് വൈദേഹി തന്റെ രചനകളിലൂടെ പുറത്തു കാട്ടുന്നതും സ്ത്രീകളുടെ അന്തരംഗത്തെയാണ്. അവളുടെ ആലോചനകളും അവളുടെ ബലഹീനതകളും ചാപല്ല്യങ്ങളുമെല്ലാം വൈദേഹി തുറന്നു കാട്ടുന്നു. ഇതൊന്നുമറിയാത്തതാണ് ഈ സമൂഹമെന്ന് പറഞ്ഞാൽ , അത് പച്ചക്കള്ളമാകും. അറിഞ്ഞിട്ടും അറിയില്ലെന്നു നടിച്ച് നടക്കുകയാണ് ലോകം. അവൾക്കും വിചാരങ്ങളും വികാരങ്ങളുമുണ്ട്. അതു തുറന്നു പറയുന്നത് കുലസ്ത്രീ എന്ന ചൊൽക്കൊണ്ട പദവിയിൽ നിന്ന് തട്ടിത്താഴെയിട്ടേയ്ക്കാം. എന്നാൽ സ്ത്രീ എന്ന വ്യക്തിത്വത്തിൽ നിന്ന് അവളെ വീഴ്ത്താൻ ആർക്കുമാകില്ല. സ്വയം വേദന സഹിയ്ക്കുമ്പോളും, മാതൃവാത്സല്യവും ഭർത്താവിനോടുള്ള ഉത്തരവാദിത്തങ്ങളും പ്രകടിപ്പിയ്ക്കുന്ന പെണ്ണെന്ന മഹാദ്ഭുതത്തിന്റെ കഥകളാണ് 'വൈദേഹിയുടെ ചെറുകഥകൾ' എന്ന ഈ പുസ്തകത്തിലൂടെ മലയാളനാട്ടിൽ വെളിച്ചം കാണുന്നത്. ഇല്ലായ്മകൾ മറയ്ക്കാൻ പകലന്തിയോളം പണിയെടുക്കുന്ന ബാബുലി - അവളുടെ അമ്മ, സംരക്ഷണത്തിന്റെ മതിൽക്കകത്ത് ഇരുളു പുതയ്ക്കേണ്ടി വന്ന സൗഗന്ധി, പൗരുഷത്തിന്റെ ചിത്രത്താഴിട്ടു പൂട്ടപ്പെട്ടുവെങ്കിലും സ്വാതന്ത്ര്യത്തിനു വേണ്ടി കുലസ്ത്രീപ്പട്ടം വലിച്ചെറിഞ്ഞ അമ്മാച്ചി, കാലം വരച്ച ലക്ഷ്മണരേഖകൾക്കു പിന്നിൽ നിർത്തപ്പെട്ട കുറേ പേർ, ബന്ധങ്ങൾ തകർത്ത് മദ്യമോ തന്റേതായ ഒരു മന്മഥനോ തരുന്ന സുഖത്തിൽ സ്വാസ്ഥ്യം കണ്ടെത്തിയ ആഭ, ഒരു പെട്ടിയുടെ പേരിൽ അസ്വസ്ഥയാകുന്ന ഒരു ദൊഡ്ഡാമ്മ (വല്ല്യമ്മ) , ദരിദ്രയെങ്കിലും ആത്മാർത്ഥതയുടെ പര്യായമായ കുഞ്ഞിപ്പെണ്ണ് അഹല്ല്യ - അവളുടെ വിധി , തന്റെ മകൻ കള്ളനാവുന്നത് നല്ലതല്ലെന്നറിയുമ്പൊഴും അതിനെ അനുമോദിയ്ക്കുന്നതാണ് പ്രാണൻ നിലനിർത്താൻ നല്ലതെന്ന തിരിച്ചറിവിനാൽ മൗനിയാകുന്ന ബച്ചമ്മ.. ഇങ്ങനെ ഓരോ കഥാപാത്രങ്ങളും , സ്ത്രീയുടെ ഹൃദയത്തിന്റെ ആഴമളക്കുന്നവയാണ്. കർണ്ണാടകത്തിന്റെ അപരിഷ്കൃതമായ ഗ്രാമജീവിതങ്ങളെ പറ്റി കേൾക്കുമ്പോൾ കേരളീയർക്ക് അവ എത്രകണ്ടും വഴങ്ങുമെന്നറിയില്ലെങ്കിലും , ആ ജീവിതങ്ങളിൽ നിന്നുള്ള പാഠങ്ങൾ തീർച്ചയായും ആസ്വാദകരുടെ ശ്രദ്ധയാകർഷിയ്ക്കുമെന്നതിൽ തർക്കമില്ല.

ഖസാക്കിൻ്റെ ഇതിഹാസം
ഖസാക്കിൻ്റെ ഇതിഹാസം

ഓ വി വിജയനെന്ന മഹാനായ കഥാകാരൻ്റെ അനുപമമായ രചനയാണ് ഖസാക്കിൻ്റെ ഇതിഹാസം. പന്ത്രണ്ട് വര്‍ഷത്തോളം പ്രസിദ്ധപ്പെടുത്താതെ തൻ്റെ കയ്യില്‍ വെച്ച ഈ പുസ്തകം, കാക്കനാടൻ, വി കെ എൻ തുടങ്ങിയ സാഹിത്യകാരായ ദല്‍ഹിയിലെ കൂട്ടുകാരുടെ നിര്‍ബ്ബന്ധപ്രകാരമാണ് ഓ വി വിജയൻ പ്രസിദ്ധപ്പെടുത്താൻ തീരുമാനമെടുത്തത്. 1968 ല്‍ മാതൃഭൂമിയുടെ ആഴ്ചപ്പതിപ്പിലാണ് ഖസാക്കിൻ്റെ ഇതിഹാസം അച്ചടിച്ചു വന്നത്. സമൂഹത്തിലെ യാഥാര്‍ത്ഥ്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന വിജയൻ്റെ കഥാപാത്രങ്ങളെ മലയാളി ഇരുകൈയ്യുംനീട്ടിയാണ് സ്വീകരിച്ചത്. 1990 ല്‍ ഡി സി ബുക്സ് വീണ്ടും അത് പ്രസിദ്ധപ്പെടുത്തി. ഇന്നോളമുണ്ടായ മലയാളനോവലുകളുടെ പ്രമേയങ്ങളുടെ കൂട്ടത്തില്‍ ഖസാക്ക് തീര്‍ത്ത അന്തരം സുപ്രകടമാണ്. കുലീനരും സര്‍വ്വഗുണസമ്പന്നരുമായ നായകരില്‍ നിന്ന് വ്യത്യസ്തമായി, ജീവിതത്തിലെ നേരിനോട് ചേര്‍ന്നു നില്‍ക്കുന്ന, ചില കുറവുകളൊക്കെയുള്ള , അനുഭവങ്ങളിലൂടെ മാറ്റങ്ങള്‍ വരുന്ന നായകകഥാപാത്രങ്ങളായിരുന്നു വിജയൻ്റേത്. ഖസാക്ക് , ചിതലിമലയുടെ താഴ്വരയിലുളള ഒരു സാങ്കല്പികഗ്രാമമാണ്. അവിടെ ഏകാദ്ധ്യാപകവിദ്യാലയത്തില്‍ അദ്ധ്യാപകനായി എത്തുന്ന രവി എന്ന കഥാപാത്രത്തില്‍ നിന്നുകൊണ്ട് ഒരു ഗ്രാമത്തെ ആകമാനം വീക്ഷിയ്ക്കുകയാണ് ഖസാക്കിൻ്റെ ഇതിഹാസകാരൻ. അവിടുത്തെ കരിമ്പനക്കാറ്റിനൊപ്പം വീശുന്ന നാടിൻ്റെ മാറ്റങ്ങളും രാഷ്ട്രീയപരിവര്‍ത്തനങ്ങളും വ്യക്തിപരങ്ങളായ വ്യതിയാനങ്ങളും ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. വായിയ്ക്കൂ : https://www.booksdeal.in/product/ovvijayan-khasak-22301